രാവിലത്തെ വഴക്കിനു
ഒരു ഭൂകംപത്തെക്കാള്‍
പതിന്മടങ്ങ് ശക്തി ഉണ്ടായിരുന്നുവെന്നു
അവരുടെ ഓര്‍മ്മയുടെ റിക്ടര്‍ സ്കേലില്‍
പിന്നീടു രേഖപ്പെടുത്തി.
"ഐ അം വെരി സോറി..."
ഭാര്യയുടെ ക്ഷമാപണത്തില്‍ കണ്ണുനീരിന്‍റെ നനവ് പടര്‍ന്നിരുന്നു.
"എന്നോടും ക്ഷെമിക്കില്ലേ"
ഉറങ്ങുന്നതിനു മുന്‍പ് അയാളും വിദ്വേഷ മുഖം മൂടി അഴിച്ചുമാറ്റി.
അവരില്‍ ക്രിസ്തു തിളങ്ങി.
അവര്‍ പരസ്പരം പറഞ്ഞു.
'ഗുഡ് നൈറ്റ്'
Story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Story എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ഡിസംബർ 2, ബുധനാഴ്‌ച
2009 ഡിസംബർ 1, ചൊവ്വാഴ്ച
പുഴ ഒഴുകുന്നു
പേര് പെരുമാള്‍. തുരുമ്പു പിടിച്ച സെയിഫ്ടി പിന്നുകൊണ്ട് കൂട്ടിയിണക്കിയ ചെളിപിടിച്ച നിക്കറിനും, പൊട്ടിയ ബട്ടണുകളില്‍ പിടികൊടുക്കാതെ നെഞ്ചിന്‍റെ ഇരു വശങ്ങളിലെക്കും വിടര്‍ന്നു കിടക്കുന്ന കീറലും തയ്യലുമുള്ള ഉടുപ്പിനുള്ളിലെ ഉണഗിയ രൂപം. അവന്‍റെ ഉപ്പുട്ടികള്‍ വിണ്ടു കീറിയിരുന്നു. ചെരിപ്പ് വാങ്ങിക്കാന്‍ കാശില്ല എന്നതിലുപരി ചെരിപ്പിടുന്നതിന്‍റെ ആവശ്യകത അറിയില്ല എന്നതാണ് പരമാര്‍ത്ഥം. വയസ്സ് എത്രയെന്നവന് അറിയില്ല. സംഗ്യകള്‍ അറിയില്ലായിരുന്നു. അവനു ആകെ അറിയാവുന്നത് അവന്‍റെ പേരുമാത്രമാണ്, പെരുമാള്‍.
നടന്നു നടന്നു തളരുമ്പോള്‍ എവിടെയെങ്കിലും ഇരുന്നു ഇരുന്നു മടുക്കുമ്പോള്‍ കിടന്നുറങ്ങി. ഉറങ്ങുന്നിടം എവിടെയാണ് ആരുടെയാണ് എന്നവനറിഞ്ഞില്ല.
അവനാകെ അറിയാവുന്നത് അവനെയാണ്, അവനെ മാത്രം. ഓര്‍മ്മകളുടെ പിന്‍ വരമ്പിലൂടെ അവന്‍ സഞ്ചരിച്ചു. ആ വരമ്പുകള്‍ ശൂന്യതയില്‍ അവസാനിച്ചപ്പോള്‍ അവന്‍ തിരിഞ്ഞു നടന്നു. എങ്ങും പോകുവാന്‍ ഇടമില്ലാതെ. സ്വൊന്തം ആയി ഒന്നുമില്ലാതെ.
കൈകള്‍ നീട്ടി കാണുന്നവരോടെല്ലാം ‘അമ്മാ വല്ലതും തരണേ’ എന്ന് പറഞ്ഞു. അവന്‍റെ സൊരം പതറി. കണ്ണീര്‍ പൊടിഞ്ഞു. ഓരോരുത്തരുടെയും മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിച് വന്നിരുന്നു. ആ തുടിപ്പുകള്‍ ആരും കേട്ടില്ല.
എന്‍റെ കാലുകള്‍ തേഞ്ഞു തേഞ്ഞു തീര്‍ന്നാല്‍ ഞാന്‍ എങ്ങനെ നടക്കും?. പെരുമാളിന്‍റെ ഒരേയൊരു ഭയം അതായിരുന്നു. അതുമാത്രമായിരുന്നു. ആ ഭയം വിശപ്പായി. വിശപ്പ് കാല്‍പ്പാദങ്ങല്‍ക്ക് ശക്തിയേകി. അവന്‍ വീണ്ടും വീണ്ടും നടന്നുകൊണ്ടിരുന്നു.
പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് നിന്നും മാറി ഒഴുകുന്ന പുഴ വല്ലപ്പോഴും അവനെ കുളിപ്പിച്ചു. ഇളംകാറ്റു തോര്‍ത്തി. പെരുമാള്‍ പ്രകൃതിയെ അമ്മ എന്ന് വിളിച്ചു. അവന്‍ അമ്മയോട് ചോദിച്ചു. എനിക്ക് ഒരു ഷര്‍ട്ടും നിക്കറും തരുവാന്‍ ആരുമില്ലേ?
അതൊരു വെറും ചോദ്യമായിരുന്നില്ല. മറിച്ച് ഹൃദയം കാല്‍ച്ചുവട്ടില്‍ വീണുടയുന്ന ശബ്ദം ആയിരുന്നു. ആ ശബ്ദം പുഴയായി ഒഴുകി. പുഴയും പെരുമാളും ഒരുപോലെയാണ്. രണ്ടുപേരും എവിടെനിന്ന് വരുന്നു എന്നവര്‍ക്കറിയില്ല. എങ്ങോട്ട് പോകുന്നുവെന്നും! അറിയാവുന്നത് അവര്‍ ഒഴുകുന്നുണ്ട് എന്നത് മാത്രം.
നിരത്തിവെച്ച ഗ്ലാസ് ഭരണികളിലെ നിറവിത്യാസമുള്ള മിടായികള്‍ അവനെ പല്ലിളിച്ചു കളിയാക്കി. അത് ഗൌനിക്കാതെ അവന്‍ കടക്കാരനോട് പറഞ്ഞു.
‘പട്ടിണിയാണ്....... എന്തെങ്കിലും തരണേ?’
'ഇവിടൊന്നും ഇല്ല.'
മറുപടി ശ്രേധിക്കാതെ നിശബ്ദതയുടെ വാക്കുമായി വീണ്ടും അവിടെ നിന്നപ്പോള്‍ ‘ശല്യപ്പെടുത്താതെ പോടാ’ എന്ന് ഉച്ചത്തില്‍ ഒരു ആക്രോശം ഉണ്ടായി. യുഗങ്ങളായി കേള്‍ക്കുന്ന ഒരു ശബ്ധംപോലെ അത് പെരുമാളിന്‍റെ ഹൃദയത്തില്‍ പ്രതിദ്വോനിച്ചുകൊണ്ടിരുന്നു.
ഓരോ മിടായി പാത്രങ്ങളും ചൂണ്ടിക്കനിച് മറ്റൊരു കുട്ടി അവന്‍റെ മമ്മിയോട് പറഞ്ഞു. ആ മിടായി എനിക്ക് വേണം.
പെരുമാള്‍ അത് നോക്കി നിന്നു.
കടക്കാരന്‍ ആ കുട്ടി ആവശ്യപെട്ട പലനിറത്തിലുള്ള മിടായി എടുത്തുകൊടുത്തു. അവന്‍റെ മമ്മി അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് നടന്നകന്നു. അതുകണ്ട പെരുമാള്‍ എരിയുന്ന അടുപ്പിലെ കത്താത്ത ഒരു വിറകായി മാറി.
സംക്യകളും കണക്കുകളും അറിയാത്ത പെരുമാള്‍, അവനുകിട്ടുന്ന ചില്ലറ പൈസകള്‍ എന്ണിയിരുന്നില്ല. ഭക്ഷണം വാങ്ങുന്ന കടകളില്‍ നിന്നും അവന്‍ നിരന്തരം കബളിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അവന്‍ ആരാലും കബളിപ്പിക്കപെടുന്നു എന്ന് പെരുമാളിനു ഒരിക്കലും തോന്നിയിരുന്നില്ല. പണത്തിന്‍റെ മൂല്യം അവനു അറിയില്ലായിരുന്നു.
രാവിലെ എഴുന്നേറ്റു കടത്തിന്നയുടെ ഭിത്തിയില്‍ പെരുമാള്‍ ചോദ്യചിന്ന രൂപത്തില്‍ ചാരിയിരുന്നു. വിദൂരതയിലൂടെ ഓടിയ കണ്ണുകള്‍ ആകാശത്തില്‍ തൂങ്ങി നില്‍ക്കുന്ന കുരിശില്‍ തങ്ങിനിന്നു. ആ വഴിയിലൂടെ പെരുമാള്‍ മെല്ലെ നടന്നു.
വിലപിടിപ്പുള്ള വാഹനങ്ങളില്‍ വിശ്വാസികള്‍ അങ്ങോട്ട് പോയ്കൊണ്ടിരുന്നു. ചിലര്‍ നടന്നു. കൈയിലും കഴുത്തിലും വര്‍ണ്ണമുള്ള സോര്‍ണ്ന്ന ആഭരണങ്ങള്‍ അണിഞ്ഞ ഒരു മധ്യവയസ്ക കണ്ണാടി വെച്ച് പളപളാ തിളങ്ങുന്ന സാരി ഉടുത്ത് അവന്‍റെ മുന്‍പില്‍ നടന്നുപോയി.
പള്ളിമുറ്റത്ത് നിന്നു അവന്‍ അകത്തേക്ക് നോക്കി. മനോഹരമായ ഗാനങ്ങള്‍ പാടുന്നുണ്ട്. പക്ഷെ അവനത് മനസ്സിലായില്ല. ആരെക്കൊയോ പ്രാര്‍ത്ഥിച്ചു. പെരുമാളിന്‍റെ പേര് ആരും ഉച്ചരിച്ചില്ല. അക്ഷരമാലയെ തിരിച്ചും മറിച്ചും കോര്‍ത്തിണക്കിയ വാക്കുകള്‍ പള്ളിയുടെ ഉള്‍ഭിത്തികളില്‍ ഭൂകമ്പം ആയി മാറി. അതിന്‍റെ പ്രതിഭലനങ്ങള്‍ പെരുമാള്‍ അറിഞ്ഞില്ല. ആരാധനക്ക് ശേഷം ഓരോരുത്തരായി ഇറങ്ങിവന്നു. പളപളാ തിളങ്ങുന്ന സാരി ഉടുത്ത, സോര്‍ണ്ണം അണിഞ്ഞ കണ്ണടി വെച്ച മധ്യ വയസ്ക!
അവരുടെ മുന്‍പില്‍ അവന്‍ കൈ നീട്ടി.
അവര്‍ എങ്ങോ അപ്രേത്യ്ക്ഷമായി!
കൂട്ടമായി വിശ്വാസികള്‍ പള്ളിയില്‍ നിന്നും വെളിയില്‍ ഇറങ്ങുന്നതിനിടെ ആരോ അറിയാതെ അവനെ തള്ളിയിട്ടു.
മറ്റുള്ളവര്‍ അവന്‍റെ പുറത്തുകൂടെ ചവിട്ടി നടന്നു പോയി.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവന്‍ ബോധം തെളിഞ്ഞു.
അവന്‍ എഴുന്നേറ്റു.
അപ്പോള്‍ പള്ളിയുടെ വാതില്‍ അടഞ്ഞുകിടന്നിരുന്നു.
2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച
എ പ്ലസ് ബിലിവര്‍
നാളെ രാവിലെ ആണ് പ്ലസ് ടു ഫൈനല്‍ എക്സാം തുടങ്ങുന്നത്. പാഠപുസ്തക താളുകള്‍ തിരിച്ചും മറിച്ചും നോക്കി ഓര്‍മയെയും അറിവിനിനെയും ചെത്തിയൊതുക്കി അവള്‍ പരീഷയ്കുള്ള അവസാന മിനുക്കു പണിയിലാണ്. സന്ധ്യക്ക് വളരെ അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ കാള്‍ ഒരിടിമിന്നലായി. അവള്‍ കട്ടിലില്‍ ചാഞ്ഞു വീണു.
കൂലിപ്പണിക്കാരന്റെ വീട്ടില്‍ ജനിച്ച സാന്ദ്രമോള്‍ ഉന്നത മാര്‍ക്ക് വാങ്ങി സ്കൂളിന്റെ അഭിമാനം ആകും എന്നാണ് അവളുടെ അധ്യാപകരുടെ ഉറച്ച വിശ്വാസം. മെലിഞ്ഞു കറുത്ത അവള്‍ പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ വല്യ അഴക് ഇല്ലാതിരുന്നതുകൊണ്ട് ആരും അവളെ ശ്രെധിച്ചില്ല. ആള്‍ക്കൂട്ടത്തില്‍ ശ്രെധിക്കപ്പെട്ടവള്‍ ആയി മാറാനും അവള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ പഠിക്കാന്‍ പ്രത്യേക കഴിവും ബുദ്ധിയും ദൈവം തനിക്ക് നല്‍കിയിട്ടുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. പത്താം ക്ലാസ്സില്‍ എല്ലാം വിഷയത്തിനും എ പ്ലസ് സ്വൊന്തം ആക്കി അവള്‍ അത് വീട്ടിലും നാട്ടിലും കൂട്ടുകാര്ക്കിടയി ലും തെളിയിക്കുകയും ചെയ്തു. പ്ലസ് വന്നിലും എ പ്ലസ് ഗ്രേഡ് കരസ്തമാക്കിയതോടെ കൂട്ടുകാര്‍ അവളെ മിസ്സ് എ പ്ലസ് എന്നാ ഓമനപ്പേരില്‍ വിളിക്കാന്‍ തുടങ്ങി.
നാട്ടില്‍ നിന്നും വളരെ അകലെയുള്ള ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് സാന്ദ്രമോള്‍ പഠിക്കുന്നത്. പ്ലസ് ടുവിലും എ പ്ലസ് വാങ്ങുക എന്നത് അവളുടെ ഒരു സോപ്നമാണ്. എന്നാല്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടിയായി കാണുന്ന ഉത്സവങ്ങള്‍ ആണോ ഓരോരോ സോപ്നങ്ങള്‍ എന്നും പ്രതീക്ഷകള്‍ ആ ഉത്സവത്തിന് മാട്ടുകൂട്ടുന്ന നിറങ്ങളും മേളങ്ങളും ആണോ എന്നും അവള്‍ ചിന്തിച്ചു. കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ‘അവളുടെ പിതാവ് പാമ്പുകടി ഏറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ. സി. യുവില്‍ കഴിയുകയാണെന്നും അച്ഛനെ കാണാന്‍ വേണ്ടി എത്രയും വേഗം ആശുപത്രിയില്‍ എത്തണം എന്നും ആയിരുന്നു പരീക്ഷയുടെ തലേ ദിവസം എത്തിയ ഫോണ്‍ സന്ദേശം. ഹോസ്റ്റലിലെ വാര്‍ഡന്‍ അവളുടെ അരികത്ത് ഇരുന്നു. അവളോട് ആശ്വാസ വാക്കുകള്‍ പറഞ്ഞു. ഒരുവശത്ത് ഭാവിയെ നിര്‍ണ്ണയിക്കുന്ന എക്സാം. മറ്റൊരു വശത്ത് മരണത്തോട് മല്ലടിക്കുന്ന അച്ഛനെ കാണാനുള്ള മോഹം. രണ്ടും പ്രധാനപ്പെട്ടതാനെന്കിലും ഏതെങ്കിലും ഒന്നേ നടക്കുകയുള്ളൂ. പരീക്ഷയാണെങ്കില്‍ വീണ്ടും എഴുതാം. ഞാന്‍ ആശുപത്രിയില്‍ എത്തും മുന്‍പേ അച്ഛന്‍ വിട പറഞ്ഞാല്‍? മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന സംശയങ്ങള്‍ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആ വേദനയുടെ ദ്രാവകരൂപം അവളുടെ കവിളിണയിലൂടെ ഒഴുകി.
‘എനിക്ക് പരീക്ഷ എഴുതണം. എനിക്കെന്‍റെ അച്ഛനെ ജീവനോടെ തിരികെ വേണം’ അവളുടെ ശബ്ദം പതുക്കെ താഴ്ന്നു വാക്കുകള്‍ അവ്യെക്തമായി. വാര്‍ഡന്‍റെ മടിയില്‍ മുഖം അമര്‍ത്തി സാന്ദ്രമോള്‍ തേങ്ങിക്കരഞ്ഞു.
ദൈവം എന്‍റെ അച്ഛന് ഒന്നും വരുത്തുകയില്ല. ഞാന്‍ നന്നായി പരീക്ഷ എഴുതും. ഞാന്‍ ജയിക്കും. ഞാന്‍ അച്ഛനെ സൌഖ്യത്തോടെ കാണും. അവള്‍ എന്തെക്കെയോ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ അവളുടെ സംസാരം പഴകിയ കയര്‍ പോലെ പൊട്ടി പൊട്ടി പോകുന്നുണ്ടായിരുന്നു.
എന്തെങ്കിലും പറഞ്ഞു സാന്ത്വനിപ്പിക്കുവാന്‍ അവളുടെ കൂട്ടുകാരികള്‍ക്കും സഹപാടികള്‍ക്കും കഴിഞ്ഞില്ല. കണ്ണീര്‍ ഒഴുക്കിന്‍റെ വേഗതയെ ചിറകെട്ടി നിര്‍ത്തുവാനും അവര്‍ക്കാര്‍ക്കും സാധിച്ചില്ല. പെട്ടെന്ന് ആത്മ നിയന്ത്രണം ഏറ്റെടുത്ത് അവള്‍ എഴുന്നേറ്റു. വിറയ്ക്കുന്ന കരങ്ങല്‍കൊണ്ട് അടുത്ത ദിവസം എഴുതുവാനുള്ള പരീക്ഷയുടെ പാഠപുസ്തകങ്ങളും ഗയ്ടുകളും നോട്ടുബുക്കുകളും അവള്‍ അടച്ചുവെച്ചു. പകലെരിഞ്ഞ സൂര്യന്‍ അന്നേരം വിശ്രമത്തിനായി എങ്ങോ പോയി മറഞ്ഞിരുന്നു. സന്ധ്യയുടെ കറുപ്പ് ചായത്തെ നേര്‍പ്പിച്ച് എടുത്ത് ജനല്‍ അഴികള്‍ക്കിടയിലൂടെ നിലാവ് അവളുടെ മുറിയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മാര്‍ബിള്‍ തറയുടെ ചെറു തണുപ്പില്‍ അവള്‍ മുട്ടുകുത്തി. മുഖം ഇരു കൈകളില്‍ വച്ച് തറയില്‍ അമര്‍ത്തി അവള്‍ തനിയെ കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ മുറിക്കുള്ളിലെ വായുവിന്‍റെ സാന്ദ്രത കുറഞ്ഞു. ചെറുകുളിര്‍ പകരുന്ന മന്ദമാരുതന്‍ പതുക്കെ പിന്‍വാങ്ങി. അകാരണമായൊരു ഭയം അവളുടെ ഉള്ളില്‍ ഉണര്‍ന്നു. പേശികള്‍ വലിഞ്ഞുമുറുകി. ഹൃദയസ്പന്ദനവേഗത കുറഞ്ഞു. ശ്വാസം നിലയ്ക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ തറയിലേക്കു വീണു. പെട്ടന്ന് ഓര്‍മ്മപ്പെട്ടിയില്‍ നിന്ന് സണ്‍ഡേ സ്ക്കുളില്‍ പഠിച്ച ജീവന്‍റെ വാക്യങ്ങള്‍ അടങ്ങിയ രക്തം ഹൃദയത്തിലേക്ക് പാന്ജോടിച്ചെന്നു. അത് കൃത്രിമ ശ്വാസം പോലെ അവളുടെ ഹൃദയമിടിപ്പിനെ സാധാരണമാക്കി. സെകണ്ടുകളും മിനിട്ടുകളും മണിക്കൂറുകളും ഒന്നും ഇല്ലാത്ത ഒരു രാത്രിയായിരുന്നു അവള്‍ക്കത്. രാത്രികള്‍ മാത്രമുള്ള ഒരു പുതിയ ഗ്രഹത്തിലെ അനാഥജീവിയായി അപ്പോള്‍ അവള്‍ ജെന്മം എടുത്തു.
രാവിലെ ആരോ മുട്ടിവിളിച്ചപ്പോള്‍ പുംചിരിക്കാന്‍ തുടങ്ങുന്ന ഇളംവേയിലിനെയാണ് അവള്‍ ആദ്യം കണ്ടത്. അലസമായി ചിതറി കിടക്കുന്ന മുടി വാരിക്കെട്ടി മുഖം തണുത്ത വെള്ളത്തില്‍ കഴുകി. തിരികെ വന്നു റൂമില്‍ ഇരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസ്സില്‍ വീണ്ടും തുളച്ചു കയറാന്‍ ആരംഭിച്ചു. പരീക്ഷ എഴുതാതെ ആദ്യ ബസിനുതന്നെ ആശുപത്രിയിലേക്ക് പോയാലോ എന്ന് അവള്‍ ചിന്തിച്ചു. വേണ്ടാ... രാത്രി മുഴുവന്‍ പിന്നെ ഞാന്‍ എന്തിനാണ് പ്രാര്‍ത്ഥനയുടെ അഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യേശുവിന്‍റെ പാഥാന്തികെ ഇരുന്നത്. ദൈവത്തില്‍ വിശ്വസിക്കുകയല്ലെ വേണ്ടത്.
ബ്രെക്ഫാസ്ടിനു ഞാന്‍ വരുന്നില്ല. അവള്‍ റൂമിലെ കൂട്ടുകാരികളോട് പറഞ്ഞു. പരീക്ഷഹാളിലിരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഭീതി വീണ്ടും അവളുടെ ഉള്ളില്‍ ഓടിവന്നു.
ഞാന്‍ എന്ത് സ്വാര്‍ത്ഥ മതിയാണ്. എനിക്കെന്‍റെ അച്ഛനല്ലല്ലോ പരീക്ഷയല്ലേ വലുത്. ഞാന്‍ പോകേണ്ടതായിരുന്നു. അച്ചനില്ലെങ്കിലെനിക്കെന്തിനാണ് എ പ്ലസ്.
ഓരോന്ന് ചിന്തിച്ചുകൊണ്ട് അവള്‍ വെറുതെ ചോദ്യകടലാസിലെക്ക് നോക്കിയിരിക്കുകയാണ്. തല കറങ്ങും പോലെ അവള്‍ക്ക് തോന്നി. അപ്പോള്‍ തൊണ്ടയിലെ ജലാംശം വറ്റിപോയിരുന്നു. സാന്ദ്രമോള്‍ പതുക്കെ മേശപ്പുറത്ത് മുഖം അമര്‍ത്തി കണ്ണുകളടച്ച് യേശുവിനോട് പ്രാര്‍ഥിച്ചു. കൈകള്‍ തന്നെ ചലിക്കുവാന്‍ തുടങ്ങി. വിറയല്‍ മാറിയപ്പോള്‍ അക്ഷരങ്ങള്‍ക്ക് വേഗതയും ഭംഗിയും കൂടിവന്നു. ആരോ കൈ പിടിക്കുന്നതായി അവള്‍ക്ക് തോന്നി. കൈ കുഴഞ്ഞു ഇടയ്ക് എഴുത്തിന്‍റെ ചലനവേഗത കുറയ്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ചില നിമിഷങ്ങള്‍ എല്ലാം മറന്നവള്‍ എഴുതി. വീടും അച്ഛനും ആശുപത്രിയും പിന്നെ മനസ്സിനെ തളര്‍ത്തിയിരുന്ന അനേക ഭാരങ്ങളെല്ലാം സാന്ദ്രമോളുടെ മനസ്സില്‍ നിന്നും അടര്‍ന്നുപോയി. യേശു ഒരുക്കിയ സ്വോര്‍ഗ്ഗത്തിലെ ഒരു മുറിയില്‍ ഇരിക്കുന്ന അനുഭവം അവളറിഞ്ഞു. കൃത്യ സമയത്തിനുള്ളില്‍ തന്നെ എല്ലാ ഉത്തരങ്ങളും വേഗതയില്‍ എഴുതിതീര്‍ത്ത് പുറത്തിറങ്ങുമ്പോള്‍ അറിയാത്തൊരു ഊഷ്മളത അവളുടെ ഹൃദയത്തോട് പറ്റിപിടിച്ചിരുന്നു.
ഹോസ്റ്റലില്‍ വന്നുകയറിയപ്പോള്‍ അവളുടെ പാധങ്ങള്‍ക്ക് ചെറിയ വിറയല്‍ ഉണ്ടായി. ആശുപത്രിയില്‍ നിന്നും ആരെങ്കിലും വിളിച്ചുകാണുമോ?
വാര്‍ഡന്‍ ഇരിക്കുന്ന റൂമിലേക്ക് നടന്നു ചെല്ലുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോകുന്നുണ്ടായിരുന്നു.
വാര്‍ഡന്‍ അവളെ കെട്ടിപ്പിടിച്ചു. അവരുടെയും കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ പുറത്തേക്കു വരാന്‍ താമസിച്ചു. സാന്ദ്രമോള്‍ നിച്ചലയായി വാര്‍ഡന്‍റെ കരവലയത്തിനുള്ളില്‍ ഒതുങ്ങി നിന്നു. എന്താണ് പറയാന്‍ പോകുന്നതെന്നറിയാതെ.
‘മോളെ.... നിന്‍റെ അച്ഛന്‍ അപകടനില തരണം ചെയ്തിരിക്കുന്നു’. എന്ന് അമ്മ ഇപ്പോള്‍ വിളിച്ചു പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ അച്ഛന്‍ മരണത്തെ മുന്‍പില്‍ കണ്ട്കിടക്കുമ്പോള്‍ ആരോ തന്‍റെ തോളില്‍ തട്ടിവിളിച്ചു. ആ കരങ്ങളുടെ മൃദുസ്പര്‍ശനം തന്‍റെ ഹൃദയത്തെയാണ് ആദ്യം ഉണര്‍ത്തിയത്. പിന്നെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു കണ്ണുനീര്‍ തുടച്ചു.
എല്ലാം സാന്ദ്രമോള്‍ വിവരിക്കുന്നതുകേട്ടു ചുറ്റും ഇരുന്ന കൂട്ടുകാര്‍ക്ക് വിസ്മയം. അവരെല്ലാം എ പ്ലസിനെ കെട്ടിപിടിച്ചു.
‘യു ര്‍ എ പ്ലസ് ബിലിവര്‍ ഓള്‍സോ’ വാര്‍ഡന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പരീക്ഷയുടെ പുസ്തകവുമായി മരച്ചുവട്ടിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ പൊട്ടിയ പുഞ്ചിരി അവളുടെ ചുണ്ടില്‍ വിടര്‍ന്നു. മൂന്നാല് ചുവടുകള്‍ക്കു ശേഷം അവള്‍ ആകാശത്തേക്ക് നോക്കി. അപ്പോള്‍ മേഘങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവയും അവളോട് പറഞ്ഞു യു ആര്‍ എ പ്ലസ് ബിലിവര്‍.
കൂലിപ്പണിക്കാരന്റെ വീട്ടില്‍ ജനിച്ച സാന്ദ്രമോള്‍ ഉന്നത മാര്‍ക്ക് വാങ്ങി സ്കൂളിന്റെ അഭിമാനം ആകും എന്നാണ് അവളുടെ അധ്യാപകരുടെ ഉറച്ച വിശ്വാസം. മെലിഞ്ഞു കറുത്ത അവള്‍ പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ വല്യ അഴക് ഇല്ലാതിരുന്നതുകൊണ്ട് ആരും അവളെ ശ്രെധിച്ചില്ല. ആള്‍ക്കൂട്ടത്തില്‍ ശ്രെധിക്കപ്പെട്ടവള്‍ ആയി മാറാനും അവള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ പഠിക്കാന്‍ പ്രത്യേക കഴിവും ബുദ്ധിയും ദൈവം തനിക്ക് നല്‍കിയിട്ടുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. പത്താം ക്ലാസ്സില്‍ എല്ലാം വിഷയത്തിനും എ പ്ലസ് സ്വൊന്തം ആക്കി അവള്‍ അത് വീട്ടിലും നാട്ടിലും കൂട്ടുകാര്ക്കിടയി
നാട്ടില്‍ നിന്നും വളരെ അകലെയുള്ള ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് സാന്ദ്രമോള്‍ പഠിക്കുന്നത്. പ്ലസ് ടുവിലും എ പ്ലസ് വാങ്ങുക എന്നത് അവളുടെ ഒരു സോപ്നമാണ്. എന്നാല്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നോടിയായി കാണുന്ന ഉത്സവങ്ങള്‍ ആണോ ഓരോരോ സോപ്നങ്ങള്‍ എന്നും പ്രതീക്ഷകള്‍ ആ ഉത്സവത്തിന് മാട്ടുകൂട്ടുന്ന നിറങ്ങളും മേളങ്ങളും ആണോ എന്നും അവള്‍ ചിന്തിച്ചു. കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ‘അവളുടെ പിതാവ് പാമ്പുകടി ഏറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ. സി. യുവില്‍ കഴിയുകയാണെന്നും അച്ഛനെ കാണാന്‍ വേണ്ടി എത്രയും വേഗം ആശുപത്രിയില്‍ എത്തണം എന്നും ആയിരുന്നു പരീക്ഷയുടെ തലേ ദിവസം എത്തിയ ഫോണ്‍ സന്ദേശം. ഹോസ്റ്റലിലെ വാര്‍ഡന്‍ അവളുടെ അരികത്ത് ഇരുന്നു. അവളോട് ആശ്വാസ വാക്കുകള്‍ പറഞ്ഞു. ഒരുവശത്ത് ഭാവിയെ നിര്‍ണ്ണയിക്കുന്ന എക്സാം. മറ്റൊരു വശത്ത് മരണത്തോട് മല്ലടിക്കുന്ന അച്ഛനെ കാണാനുള്ള മോഹം. രണ്ടും പ്രധാനപ്പെട്ടതാനെന്കിലും ഏതെങ്കിലും ഒന്നേ നടക്കുകയുള്ളൂ. പരീക്ഷയാണെങ്കില്‍ വീണ്ടും എഴുതാം. ഞാന്‍ ആശുപത്രിയില്‍ എത്തും മുന്‍പേ അച്ഛന്‍ വിട പറഞ്ഞാല്‍? മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന സംശയങ്ങള്‍ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആ വേദനയുടെ ദ്രാവകരൂപം അവളുടെ കവിളിണയിലൂടെ ഒഴുകി.
‘എനിക്ക് പരീക്ഷ എഴുതണം. എനിക്കെന്‍റെ അച്ഛനെ ജീവനോടെ തിരികെ വേണം’ അവളുടെ ശബ്ദം പതുക്കെ താഴ്ന്നു വാക്കുകള്‍ അവ്യെക്തമായി. വാര്‍ഡന്‍റെ മടിയില്‍ മുഖം അമര്‍ത്തി സാന്ദ്രമോള്‍ തേങ്ങിക്കരഞ്ഞു.
ദൈവം എന്‍റെ അച്ഛന് ഒന്നും വരുത്തുകയില്ല. ഞാന്‍ നന്നായി പരീക്ഷ എഴുതും. ഞാന്‍ ജയിക്കും. ഞാന്‍ അച്ഛനെ സൌഖ്യത്തോടെ കാണും. അവള്‍ എന്തെക്കെയോ കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ അവളുടെ സംസാരം പഴകിയ കയര്‍ പോലെ പൊട്ടി പൊട്ടി പോകുന്നുണ്ടായിരുന്നു.
എന്തെങ്കിലും പറഞ്ഞു സാന്ത്വനിപ്പിക്കുവാന്‍ അവളുടെ കൂട്ടുകാരികള്‍ക്കും സഹപാടികള്‍ക്കും കഴിഞ്ഞില്ല. കണ്ണീര്‍ ഒഴുക്കിന്‍റെ വേഗതയെ ചിറകെട്ടി നിര്‍ത്തുവാനും അവര്‍ക്കാര്‍ക്കും സാധിച്ചില്ല. പെട്ടെന്ന് ആത്മ നിയന്ത്രണം ഏറ്റെടുത്ത് അവള്‍ എഴുന്നേറ്റു. വിറയ്ക്കുന്ന കരങ്ങല്‍കൊണ്ട് അടുത്ത ദിവസം എഴുതുവാനുള്ള പരീക്ഷയുടെ പാഠപുസ്തകങ്ങളും ഗയ്ടുകളും നോട്ടുബുക്കുകളും അവള്‍ അടച്ചുവെച്ചു. പകലെരിഞ്ഞ സൂര്യന്‍ അന്നേരം വിശ്രമത്തിനായി എങ്ങോ പോയി മറഞ്ഞിരുന്നു. സന്ധ്യയുടെ കറുപ്പ് ചായത്തെ നേര്‍പ്പിച്ച് എടുത്ത് ജനല്‍ അഴികള്‍ക്കിടയിലൂടെ നിലാവ് അവളുടെ മുറിയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മാര്‍ബിള്‍ തറയുടെ ചെറു തണുപ്പില്‍ അവള്‍ മുട്ടുകുത്തി. മുഖം ഇരു കൈകളില്‍ വച്ച് തറയില്‍ അമര്‍ത്തി അവള്‍ തനിയെ കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോള്‍ മുറിക്കുള്ളിലെ വായുവിന്‍റെ സാന്ദ്രത കുറഞ്ഞു. ചെറുകുളിര്‍ പകരുന്ന മന്ദമാരുതന്‍ പതുക്കെ പിന്‍വാങ്ങി. അകാരണമായൊരു ഭയം അവളുടെ ഉള്ളില്‍ ഉണര്‍ന്നു. പേശികള്‍ വലിഞ്ഞുമുറുകി. ഹൃദയസ്പന്ദനവേഗത കുറഞ്ഞു. ശ്വാസം നിലയ്ക്കുന്നതായി അവള്‍ക്കു തോന്നി. അവള്‍ തറയിലേക്കു വീണു. പെട്ടന്ന് ഓര്‍മ്മപ്പെട്ടിയില്‍ നിന്ന് സണ്‍ഡേ സ്ക്കുളില്‍ പഠിച്ച ജീവന്‍റെ വാക്യങ്ങള്‍ അടങ്ങിയ രക്തം ഹൃദയത്തിലേക്ക് പാന്ജോടിച്ചെന്നു. അത് കൃത്രിമ ശ്വാസം പോലെ അവളുടെ ഹൃദയമിടിപ്പിനെ സാധാരണമാക്കി. സെകണ്ടുകളും മിനിട്ടുകളും മണിക്കൂറുകളും ഒന്നും ഇല്ലാത്ത ഒരു രാത്രിയായിരുന്നു അവള്‍ക്കത്. രാത്രികള്‍ മാത്രമുള്ള ഒരു പുതിയ ഗ്രഹത്തിലെ അനാഥജീവിയായി അപ്പോള്‍ അവള്‍ ജെന്മം എടുത്തു.
രാവിലെ ആരോ മുട്ടിവിളിച്ചപ്പോള്‍ പുംചിരിക്കാന്‍ തുടങ്ങുന്ന ഇളംവേയിലിനെയാണ് അവള്‍ ആദ്യം കണ്ടത്. അലസമായി ചിതറി കിടക്കുന്ന മുടി വാരിക്കെട്ടി മുഖം തണുത്ത വെള്ളത്തില്‍ കഴുകി. തിരികെ വന്നു റൂമില്‍ ഇരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ മനസ്സില്‍ വീണ്ടും തുളച്ചു കയറാന്‍ ആരംഭിച്ചു. പരീക്ഷ എഴുതാതെ ആദ്യ ബസിനുതന്നെ ആശുപത്രിയിലേക്ക് പോയാലോ എന്ന് അവള്‍ ചിന്തിച്ചു. വേണ്ടാ... രാത്രി മുഴുവന്‍ പിന്നെ ഞാന്‍ എന്തിനാണ് പ്രാര്‍ത്ഥനയുടെ
ബ്രെക്ഫാസ്ടിനു ഞാന്‍ വരുന്നില്ല. അവള്‍ റൂമിലെ കൂട്ടുകാരികളോട് പറഞ്ഞു. പരീക്ഷഹാളിലിരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഭീതി വീണ്ടും അവളുടെ ഉള്ളില്‍ ഓടിവന്നു.
ഞാന്‍ എന്ത് സ്വാര്‍ത്ഥ മതിയാണ്. എനിക്കെന്‍റെ അച്ഛനല്ലല്ലോ പരീക്ഷയല്ലേ വലുത്. ഞാന്‍ പോകേണ്ടതായിരുന്നു. അച്ചനില്ലെങ്കിലെനിക്കെന്തിനാണ് എ പ്ലസ്.
ഓരോന്ന് ചിന്തിച്ചുകൊണ്ട് അവള്‍ വെറുതെ ചോദ്യകടലാസിലെക്ക് നോക്കിയിരിക്കുകയാണ്. തല കറങ്ങും പോലെ അവള്‍ക്ക് തോന്നി. അപ്പോള്‍ തൊണ്ടയിലെ ജലാംശം വറ്റിപോയിരുന്നു. സാന്ദ്രമോള്‍ പതുക്കെ മേശപ്പുറത്ത് മുഖം അമര്‍ത്തി കണ്ണുകളടച്ച് യേശുവിനോട് പ്രാര്‍ഥിച്ചു. കൈകള്‍ തന്നെ ചലിക്കുവാന്‍ തുടങ്ങി. വിറയല്‍ മാറിയപ്പോള്‍ അക്ഷരങ്ങള്‍ക്ക് വേഗതയും ഭംഗിയും കൂടിവന്നു. ആരോ കൈ പിടിക്കുന്നതായി അവള്‍ക്ക് തോന്നി. കൈ കുഴഞ്ഞു ഇടയ്ക് എഴുത്തിന്‍റെ ചലനവേഗത കുറയ്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ചില നിമിഷങ്ങള്‍ എല്ലാം മറന്നവള്‍ എഴുതി. വീടും അച്ഛനും ആശുപത്രിയും പിന്നെ മനസ്സിനെ തളര്‍ത്തിയിരുന്ന അനേക ഭാരങ്ങളെല്ലാം സാന്ദ്രമോളുടെ മനസ്സില്‍ നിന്നും അടര്‍ന്നുപോയി. യേശു ഒരുക്കിയ സ്വോര്‍ഗ്ഗത്തിലെ ഒരു മുറിയില്‍ ഇരിക്കുന്ന അനുഭവം അവളറിഞ്ഞു. കൃത്യ സമയത്തിനുള്ളില്‍ തന്നെ എല്ലാ ഉത്തരങ്ങളും വേഗതയില്‍ എഴുതിതീര്‍ത്ത് പുറത്തിറങ്ങുമ്പോള്‍ അറിയാത്തൊരു ഊഷ്മളത അവളുടെ ഹൃദയത്തോട് പറ്റിപിടിച്ചിരുന്നു.
ഹോസ്റ്റലില്‍ വന്നുകയറിയപ്പോള്‍ അവളുടെ പാധങ്ങള്‍ക്ക് ചെറിയ വിറയല്‍ ഉണ്ടായി. ആശുപത്രിയില്‍ നിന്നും ആരെങ്കിലും വിളിച്ചുകാണുമോ?
വാര്‍ഡന്‍ ഇരിക്കുന്ന റൂമിലേക്ക് നടന്നു ചെല്ലുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോകുന്നുണ്ടായിരുന്നു.
വാര്‍ഡന്‍ അവളെ കെട്ടിപ്പിടിച്ചു. അവരുടെയും കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ പുറത്തേക്കു വരാന്‍ താമസിച്ചു. സാന്ദ്രമോള്‍ നിച്ചലയായി വാര്‍ഡന്‍റെ കരവലയത്തിനുള്ളില്‍ ഒതുങ്ങി നിന്നു. എന്താണ് പറയാന്‍ പോകുന്നതെന്നറിയാതെ.
‘മോളെ.... നിന്‍റെ അച്ഛന്‍ അപകടനില തരണം ചെയ്തിരിക്കുന്നു’. എന്ന് അമ്മ ഇപ്പോള്‍ വിളിച്ചു പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ അച്ഛന്‍ മരണത്തെ മുന്‍പില്‍ കണ്ട്കിടക്കുമ്പോള്‍ ആരോ തന്‍റെ തോളില്‍ തട്ടിവിളിച്ചു. ആ കരങ്ങളുടെ മൃദുസ്പര്‍ശനം തന്‍റെ ഹൃദയത്തെയാണ് ആദ്യം ഉണര്‍ത്തിയത്. പിന്നെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു കണ്ണുനീര്‍ തുടച്ചു.
എല്ലാം സാന്ദ്രമോള്‍ വിവരിക്കുന്നതുകേട്ടു ചുറ്റും ഇരുന്ന കൂട്ടുകാര്‍ക്ക് വിസ്മയം. അവരെല്ലാം എ പ്ലസിനെ കെട്ടിപിടിച്ചു.
‘യു ര്‍ എ പ്ലസ് ബിലിവര്‍ ഓള്‍സോ’ വാര്‍ഡന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പരീക്ഷയുടെ പുസ്തകവുമായി മരച്ചുവട്ടിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ പൊട്ടിയ പുഞ്ചിരി അവളുടെ ചുണ്ടില്‍ വിടര്‍ന്നു. മൂന്നാല് ചുവടുകള്‍ക്കു ശേഷം അവള്‍ ആകാശത്തേക്ക് നോക്കി. അപ്പോള്‍ മേഘങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവയും അവളോട് പറഞ്ഞു യു ആര്‍ എ പ്ലസ് ബിലിവര്‍.
2009 സെപ്റ്റംബർ 19, ശനിയാഴ്‌ച
റയിന്‍
കെ ആര്‍ ടി സി ബസിലാണ് ഞാന്‍ എന്നും ഓഫീസില്‍ പോകുന്നത്. ഒരു മണിക്കൂര്‍ നീണ്ട യാത്രയില്‍ സ്ഥിരം കാണാറുള്ള സഹ യാത്രക്കാരില്‍ ചിലരെ മാത്രമേ എനിക്ക് നന്നായി പരിചയമുള്ളൂ. അവരില്‍ ഒരാളാണ് അവളും. ബസ്സില്‍ വാതിലിനോട് ചേര്‍ന്നാണ് അവള്‍ എന്നും ഇരിക്കുന്നത്.
നെറ്റിയിലെ പച്ചപ്പൊട്ടും ചതുര കളമുള്ള ഇളം പച്ച ചുരിധാരും ഇരു വശത്തേക്കും ഭംഗിയായി പിന്നിയിട്ട തലമുടിയും ഉള്ള അവള്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ആകാം എന്ന് ഞാന്‍ ഊഹിച്ചു.
എന്‍റെ നിശബ്ദത തെറിച്ചു വീണത് ബാല്യത്തിന്‍റെ ഓര്‍മ്മകൂട്ടില്‍ ആയിരുന്നു. കൈവിരല്‍ തുമ്പില്‍ നിന്നും കൈവിടാതെ നടന്ന എന്‍റെ കുഞ്ഞു അനുജത്തിയുടെ ഓര്‍മ്മകളില്‍. മനസിന്‍റെ ഇരുട്ടുമൂലയില്‍ അണയാതെ എരിയുന്ന വേദനയുടെ ഒരു കനല്ചീള്. മൂന്നാം വയസില്‍ മരണത്തെ കൂട്ട് പിടിച്ചു എന്നോട് കൂട്ട് വെട്ടി പിണങ്ങി പോയവള്‍. നിറയുന്ന കണ്ണുകളോടും നനയുന്ന ഓര്‍മ്മകളോടും പരിഭവം കാണിച്ചു അടുത്തിരിക്കുന്നു പെണ്‍കുട്ടിയോട് ചിലതൊക്കെ ഞാന്‍ ചോദിച്ചു. ഞാന്‍ ഊഹിച്ചത് പോലെ അവള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പഠനം, കൂട്ടുകാര്‍, അദ്ധ്യാപകര്‍, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അവള്‍ വാചാലയായത് നിര്‍ത്താന്‍ ഭാവിക്കാതെ പെട്ടെന്ന് പെയ്തു തുടങ്ങിയ ഒരു മഴ പോലെ ആയിരുന്നു.
ഓഫീസില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞതൊക്കെ വീണ്ടും വീണ്ടും വെറുതെ ഞാന്‍ ഓര്‍ത്തു നോക്കി. റെയ്ന്‍ ഏക മകള്‍ ആണെന്നും, മമ്മിയെ ഒത്തിരി ഇഷ്ട്ടമാനെന്നും അവള്‍ പറഞ്ഞു. അച്ഛനെ കുറിച്ചൊന്നും പറഞ്ഞില്ല. ഞാന്‍ ഒന്നും ചോദിച്ചതും ഇല്ല.
അത്താഴം കഴിക്കുന്നതിനു ഇടയില്‍ ഓഫീസിലെ രസകരമായ അനുഭവങ്ങളും ആകുലതകളും പങ്ങിടുമ്പോള്‍, അവളെ കുറിച്ച് ഞാന്‍ മമ്മിയോടു പറഞ്ഞു. മമ്മി, അവള്‍ക്കു എന്‍റെ കുഞ്ഞു മോളുടെ അതെ മുഖചായയാണ്. നിറം മങ്ങി തുടങ്ങിയ കുഞ്ഞനുജത്തിയുടെ ചുമരിലെ ഫോടോയിലേക്ക് മമ്മി അപ്പോള്‍ ഒന്ന് നോക്കി. അതിനിടയില്‍ എപ്പോഴോ മമ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. എന്‍റെയും.
അടുത്ത ദിവസം രാവിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. ബസ് അടുത്ത് വരുന്നതിന്‍റെ ഇരമ്പല്‍ കൂടിക്കൂടി വന്നു. പതിവുപോലെ അവള്‍ ബസ്സില്‍ കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ഇന്നും അവളോട് എന്തെങ്കിലും പറയണം. എന്‍റെ കുഞ്ഞു അനുജത്തിയുടെ പുനര്‍ ജന്മം ആനവള്‍.
ബസ്സിനുള്ളില്‍ അവളെ ഞാന്‍ തിരഞ്ഞു. സ്ഥിരം ഇരിക്കാറുള്ള സീറ്റിലോ കൂട്ടുകാര്‍ക്കിടയിലോ അവളെ കണ്ടില. അവള്‍ ഇരിക്കാരുള്ളിടത് ഒരു മധ്യ വയസ്കന്‍ ആരെയും ഗൌനിക്കാതെ ഇരുന്നു ന്യൂസ് പേപ്പര്‍ വായിക്കുക ആയിരുന്നു. ഒരു വട്ടം കൂടി ബസ്സിനുള്ളില്‍ ആകമാനം ഞാന്‍ കണ്ണോടിച്ചു. അവള്‍ക്ക് ബസ് മിസ്സ് ആയത് ആയിരിക്കുമോ? അറിയില്ല.
അദ്രിശ്യമായ അന്ധകാരം എന്‍റെ മനസ്സില്‍ വന്നു നിറഞ്ഞു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ ശക്തമായിട്ടുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ മധ്യ വയസ്കന്റെ അടുത്ത് ഇരിക്കാന്‍ എനിക്ക് ഇടം കിട്ടി. മഴയുടെയും ബസ്സിന്റെയും വേഗത കൂടിയും കുറഞ്ഞും ഇരുന്നു.
മധ്യ വയസ്കന്‍ വായിക്കുന്ന ന്യൂസ് പെപ്പരിലെക്ക് വെറുതെ ഞാന്‍ നോക്കി. പെട്ടെന്ന് എന്‍റെ കണ്ണുകള്‍ നിച്ചലമായി. പിന്നെ ഹൃദയവും.
മദ്യ ലഹരിയില്‍ അച്ഛന്‍ ഭാര്യയെയും മകളെയും വെട്ടികൊന്നു. തലക്കെട്ടിനു താഴെ അമ്മയുടെയും മകളുടെയും ഫോട്ടോ. എന്‍റെ ഹൃദയത്തിലെ ഇരുളിന് കട്ടികൂടി വന്നു.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ആ പെരുമഴയുടെ നനവിലും തണുപ്പിലും ബസ്സില്‍ നിന്നിറങ്ങി അവളുടെ വീട് തേടി ഞാന്‍ നടന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)